കതിന - New version


                                     കതിന 
                                        ചില കിരുക്കന്മാരുടെ ആത്മാവിഷ്കാരം 


സ്വാമിയുടെ റൂമില്‍ നിധി ശേഖരം
വര്‍ഷങ്ങളായി തുറക്കാതെ കിടന്ന സ്വാമി സന്ദീപ്‌ സ്വാമികളുടെ മുറിയില്‍ വന്‍ നിധി ശേഖരം. പ്രജകള്‍ ആയ വെഞാരംമ്മൂദ് പ്യാര്‍, പത്തനംതിട്ട മാത്യു, പാല ലിജോ എന്നിവര്‍ പലപ്പോളായി കാണിക്ക വെച്ച 'ഓ പി ആര്‍', 'ഓ സി ആര്‍', 'ഹണീ ബീ' മുതലായ ഒരു വന്‍ ശേഖരം ആണ് കണ്ടെത്തിയത്. സ്വാമിയുടെ മുറിയില്‍ വന്‍ ശേഖരത്തിനു സാധ്യത ഉണ്ട് 'അര്‍ബന്‍ റൂറല്‍' സാമൂഹിക പ്രവര്‍ത്തകന്‍ അജോ പി ജോ കൊടുത്ത ഹര്‍ജിയില്‍ ആണ് കോടതി സ്വാമിയുടെ കുപ്പി ശേഖരം കണ്ടെത്തി വിലയിരുത്താന്‍ തീരുമാനിച്ചത്. നാടന്‍ വാട്ടുകള്‍, പോള്‍സന്റെ ചേട്ടന്മാര്‍ കൊണ്ടു വന്ന വിദേശ മദ്യങ്ങള്‍, നെല്‍കറ്റകള്‍ പോലെ ഉള്ള ചിപ്സുകള്‍, നിറപറ അച്ചാര്‍ പാക്കറ്റ്  മുതലായവയുടെ വലിയ ശേഖരം  സ്വാമിയുടെ A കബോര്‍ഡില്‍ നിന്നും കണ്ടെത്തി. B കബോര്‍ഡ നാളെ തുറന്നു പരിശോധിക്കും. എം സി എ ഹോസ്റ്റലില്‍ എന്നെങ്കിലും മദ്യഷാമം വരുമ്പോള്‍ ഉപയോഗിക്കന്‍ വേണ്ടി സ്വാമികള്‍ വര്‍ഷങ്ങളായി കരുതി വെച്ചാതാണ് ഈ കുപ്പികളും ടാചിങ്ങ്സും എന്ന് സ്വാമിയുടെ പിന്‍തലമുറക്കാര്‍ പറഞ്ഞു. സാദാ ബീവറേജ് സാദനങ്ങള്‍ മാത്രം കഴിച്ചിട്ടുള്ള അന്തേവാസികള്‍ ഈ പ്രത്യേക നിധി വറ്റുകള്‍ കാണുവാന്‍ വന്നതോടെ സ്വാമിയുടെ മുറിയില്‍ വന്‍ തിരക്കാണ് ഇപ്പോള്‍. മുറിയില്‍ പരിശോധന നടത്തുന്നവര്‍ ഇടയ്ക്കു കുപ്പിയിലെ വാറ്റോ, ടാചിങ്ങോസ് ആരും കാണാതെ കുടിക്കാതിരിക്കാനും,  പൊതിഞ്ഞു കൊണ്ടു പോകാതിരിക്കാനും പരിശോധന കര്‍ശനം ആക്കിയിട്ടുണ്ട്.  



പി ടിയുടെ നിരന്തര പത്രംവായന - വാര്‍ത്തകള്‍ മിക്സ്‌ ആയി റിലേ പോയി.
ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ എണ്ടോസള്‍ഫാന്‍  കണ്ടെത്തിയത് കൊണ്ട് അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ് താഴെ പോയി, അത് ടോമിന്‍ തച്ചങ്കരി   അന്വേഷിച്ചാല്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ രാജി വെക്കുകയോ വിജിലന്‍സ് വകുപ്പ്  ഒഴിയുകയോ വേണം എന്നാണു പി ടി ഇന്നലെ പറഞ്ഞത്. ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ തോളിലെ പരിക്ക് മൂലം ശ്രീ ലങ്കന്‍ ടീമില്‍ കളിക്കഞ്ഞ കൊണ്ട് സാനിയ മിര്‍സ അടുത്ത സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം പ്രഭു ദേവയും ആയുള്ള കല്യാണം നടത്തം എന്ന് തീരുമാനിച്ചതായി റിലേ പോയ പി ടി ഓഫീസിലെ സഹ പ്രവര്‍ത്തകരോട് അഭിപ്രായപെട്ടു. കേന്ത്ര മന്ത്രി എ കെ ആന്റണി ദുബായ് ഷേക്ക്‌ ആയി സ്ഥാനം ഏറ്റ ചടങ്ങില്‍ കെ മുരളീധരനെ വിളിക്കഞ്ഞതില്‍ പ്രതിഷേധിച് അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്റ് ഇറ്റലിയുടെ തലസ്ഥാനം ആയ റോമില്‍ വെച്ച് തിലകനെ സസ്പെന്റ് ചെയ്തു എന്ന് പി ടി ഇന്നലെ അജോ പി ജോയെ വിളിച്ചു പറഞ്ഞു പറഞ്ഞു . മണ്ണം കട്ടയും കരിയിലയും തമ്മില്‍ ഉള്ള കല്യാണത്തിന് പിണറായി വിജയന്‍ വി എസ് അച്ചുമാമന്റെ വര്‍ഗ ശത്രുക്കള്‍ ആയ എം വി രാഘവനെ വിളിച്ചത് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കണ്ടത് പ്രകാശ് കാരാട്ടിനോട് പറഞ്ഞു കൊടുക്കുന്നതായി പി ടി ലോക പരിസ്തിത് ദിനമായ ജൂണ്‍ അഞ്ചിനു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു. ഇസ്തയേല്‍ പാലസ്ഥിനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി ബിന്‍ ലാദന്‍ തെറ്റിച്ചത് മൂലമാണ് സദാം ഹുസൈന് പനി വന്നതും 2G സ്പെക്ട്രം കേസില്‍ ലീനമൊഴി അറസ്റ്റില്‍ ആയതും എന്ന് പറഞ്ഞു പി ടി മകനെ അടിച്ചതോട് കൂടെ സംഭവം വഷളായി പി ടി യെ ആസ്പത്രിയില്‍ കൊണ്ടു പോയി. ഓസ്ട്രിയയുടെ തലസ്ഥാനം ആയ വിയന്നയിലെ ആസ്പത്രിയില്‍ കൊണ്ട് പോയി 'മെഡുല്ല ഒബ്ലാഗേട്ടയില്‍' ഇന്‍സുലിന്‍ കുത്തി വെച്ചാലേ തന്‍റെ അസുഖം ഭീതം ആകൂ എന്നാണ് പി ടി ഇപ്പോള്‍ പറയുന്നത്.    



മുഖ്യന്‍ അഭിലാഷിന്റെ റൂമിലെ ലൈവ് ക്യാമറ ഇന്റര്‍നെറ്റില്‍ 
ക്ലാസ്സ്‌ ലീഡര്‍ അഭിലാഷിന്റെ ഭരണം സുതാര്യം ആക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ റൂമില്‍ വെച്ചിരിക്കുന്ന ക്യാമറ ഇന്റര്‍നെറ്റില്‍ ക്ലാസ്സ്‌ ബ്ലോഗ്ഗിന്‍ എപ്പോളും പ്രക്ഷേപണം ചെയ്യും. അതിനാല്‍ അഭിലാഷിനു ഇപ്പോള്‍ ശംഭു വെക്കാന്‍ മറ്റു മുറികളില്‍ പോകേണ്ട അവസ്ഥ ആണ്. ഇതിനിടയില്‍ മുഖ്യ മന്ത്രി അഭിലാഷിന്റെ കസേരയില്‍ പ്രധാനമന്ത്രി ആണെന്ന് പറഞ്ഞു പി ജി ഡി ബി എ നോബിള്‍ കയറി ഇരുന്നത് വിവാദം ആയി. അമേരിക്കയില്‍ നിന്നും അഭിലാഷിന്റെ വീഡിയോ തത്സമയം കണ്ടു കൊണ്ടിരുന്ന എം സി എ വിധ്യാര്ധികള്‍ ആണ് അഭിലാഷിനെ വിളിച്ചു ഇക്കാര്യം പറഞ്ഞപ്പോള്‍ മാത്രം ആണ് അദ്ദേഹം ഇത് അറിഞ്ഞത്.  അഭിലാഷിന്റെ ക്ലാസ്സില്‍ കൊണ്ടു വരുന്ന ബുക്കില്‍ ഡാറ്റാബേസ്ന്‍റെ ബുക്കിന്റെ കവറിനുള്ളില്‍ മനോരമ ആഴ്ചപതിപ്പ് വെച്ച് ഒളിഞ്ഞു വായിച്ചത് കതിന ടിവി സംപ്രേക്ഷണം ചെയ്തു.  ബെര്‍ലിന്‍ സിജോ വര്‍ഗീസിന്റെ വീട്ടില്‍ രാത്രി കുടിക്കാന്‍ പോയ പ്രതിപക്ഷ നേതാവ്  അമ്മിണിയെ പാര്‍ട്ടി പൊക്കിയത് അവരുടെ ആഭ്യന്തര കാര്യം ആണെന്ന് മുഖ്യന്‍ അഭിലാഷ് പറഞ്ഞു. പാര്‍ട്ടിയുടെ തത്വ ചിന്തകള്‍ സഘാവ് സുബിന്റെ മകളുടെ കല്യാണത്തിനു എം സി എ വര്‍ഗ ശത്രു പി ജി ഡി എ ഫെന്നിനെ വിളിച്ചത് 'മാത്യു സാര്‍ ഒരു ദിവസം പൊങ്ങച്ചം പറയാതെ ഇരുന്നു' എന്ന് പറയുന്ന പോലെ അസംഭാവ്യം ആണെന്നും മുഖ്യന്‍ അഭിലാഷ് പ്രതികരിച്ചു. ചടങ്ങില്‍ കുമാരി യു ഡി സി - നീത ചാക്കോ ഈശ്വര ഗാനം ആലപിച്ചു. 


സൂപ്പര്‍ സ്ടാറുകളുടെ വീട്ടില്‍ റൈഡ്


മരിയന്‍ എം സി എ സൂപ്പര്‍ സ്റ്റാര്‍ റോക്കിംഗ് ലയന്‍ അജോ പിജോയുടെയും, സ്റ്റൈല്‍ മന്നന്‍ ചട്കാല്‍ ടിജോയുടെയും വീട്ടിലും ഓഫീസിലും ആദായ നികുതി റൈഡ്. സൂപ്പെര്‍ സ്റ്റാര്‍ അജോ പിജോയുടെ വീട്ടില്‍ നിന്നും രണ്ടു പോത്തിന്‍ കൊമ്പുകളും, സ്റ്റൈല്‍ മന്നന്‍ ചട്കാല്‍ ടിജോയുടെ വീട്ടില്‍ നിന്നും പത്തോളം ഫെയര്‍ ആന്‍ഡ്‌ ലവ്ലിയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അജോ പി ജോയുടെ വീട്ടില്‍ വെച്ചിരുന്ന അദ്ദേഹത്തിന്റെ തന്നെ പല്ല് കാണിച്ചു കൊണ്ടു ചിരിക്കുന്ന പടം കണ്ട് ആദ്യം ആദായ നികുതി ഓഫീസര്‍മാര്‍ ഓടിയെങ്കിലും പിന്നീടു അദ്ദേഹത്തിന്റെ പടം ആണ് തിരിച്ചറിഞ്ഞു തിരച്ചു വന്നു റൈഡ് നടത്തുക ആയിരുന്നു.   അജോ പി ജോ അഭിനയിക്കുന്ന അഭിനയിക്കുന്ന 'കൌമാര മുഖക്കുരുവും സി കെ ജാനുവിന്റെ സമരവും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ച് അജോ പി ജോ വീട്ടില്‍ ഓടി എത്തി. അജോ പി ജോയുടെ ഓഫീസില്‍ ഖടിപ്പിചിരിക്കുന്ന മെട്രിക്ക് ലോക്കറില്‍ അദ്ദേഹം തന്നെ വന്നു ചിരിചാലെ തുറക്കു. ലോകത്ത് ആര്‍ക്കും ഇല്ലാത്ത പ്രത്യേക പല്ല് കോമ്പിനേഷന്‍ മൂലം ആന്നു അദ്ദേഹത്തിന്റെ ചിരിയും, തെളിഞ്ഞുള്ള പള്ളികളും മെട്രിക് ലോക്കര്‍ തിര്ച്ചരിടിന്നത്. അതിനാല്‍ ഓഫീസിലെ റൈഡ് അദ്ദേഹം വന്നു മെട്രിക് ലോക്കറില്‍ ചിരിച്ചു കാണിക്കുന്നത് വരെ നീട്ടിയിരിക്കുക ആണ്. ചട്കാല്‍ ടിജോയുടെ 'ഡിങ്കന്‍ ട്രെയിനില്‍-ലുട്ടാപ്പി കുന്തത്തില്‍' എന്ന ചിത്രത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന നായികയും ആയി അഭിനയിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ആണ്  റൈഡ് വിവരം അറിയുന്നത്.  റൈഡ് വിവരത്തെ കുറിച്ച നേരത്തെ സൂചന ഉണ്ടായിരുന്നതിനാല്‍ ചട്കാല്‍ കുറച്ചേറെ ഫെയര്‍ ആന്‍ഡ്‌ ലവ്ലിയും, മമ്മി ഉണ്ടാക്കി തന്ന ചിക്കന്‍ ഫ്രൈയ്യും ഡാഡിയുടെ ഫ്രണ്ട്ന്‍റെ  'ഹുണ്ടായ് എലാന്ട്ര' കാറിലേക്ക് മാറ്റിയാരുന്നു. സൂപ്പര്‍ താരങ്ങളുടെ വീട്ടില്‍ നടത്തിയ റൈഡ് പ്രഹസനം ആണെന്നും, ചുണയുണ്ടെങ്കില്‍ ക്ലാസ്സ്‌ ലീഡര്‍മാരുടെ വീട്ടില്‍ റൈഡ് നടത്തി ക്ലാസ്സില്‍ നിന്നും അടിച്ച് മാറ്റിയ ചോക്ക് കഷണങ്ങളും, ഓ എച് പി ബള്‍ബുകളും പിടിച്ചെടുത്ത് എസ് ഐ സതീഷ്‌ കുമാര്‍ മാതൃക കാട്ടണം എന്നും പ്രതിപക്ഷ നേതാവ് അമ്മിണി ആവശ്യപ്പെട്ടു.

'യു കെ ജിയിലെ അധ്യാപികെ' ആല്‍ബം - വന്‍ ഹിറ്റിലേക്ക്
ലെഫ്ടനെന്റ്റ് എന്റര്‍പ്രണര്‍ സനൂപ് ഗാനരചന നടത്തി സ്വയം അഭിനയിച്ച 'യു കെ ജിയിലെ അധ്യാപികെ' എന്ന ഗാനം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു. വര്‍ഷങ്ങളായി സനൂപില്‍ ഒരു ആല്‍ബം കലാകാരന്‍ ഒളിച്ചു കിടപ്പുണ്ടായിരുന്നു, സജിത്ത് എസ് നാഥ് എന്ന 'സര്‍വ പ്രോത്സാഹി' ആണ് അദ്ദേഹത്തില്‍ ഉറങ്ങി കിടന്ന ഈ കഴിവ് കണ്ടെത്തുകയും ആല്‍ബം ഇറക്കാന്‍ പ്രോല്സാഹിക്കുകയും ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ആയ 'കണ്ണീര്‍ പൂവിന്റെ കവിളില്‍' എന്ന ഗാനത്തിലും പ്രശസ്തം ആണ് തന്‍റെ 'മത്തികടയില്‍ അയലയോ'  എന്ന ഗാനം എന്നാണ് സനൂപ് അവകാശ പെടുന്നത് "വെള്ള വസ്ത്രങ്ങള്‍ ഇട്ട വാഷിംഗ്‌ മെഷ്യനില്‍ ഉജാല മുക്കിയ മണ്ടിപെണ്ണെ...ഓഒ..മണ്ടിപെണ്ണെ.​.നിന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ തങ്കപ്പന്‍ സാറിന്‍റെ ഭാര്യ പ്രസവിച്ചത് ഏത് ആശ്പത്രിയിലാ..ഓ..ആസ്പത്രിയിലാ.​." എന്ന വരികള്‍ യുവാക്കളുടെ ഹരം ആയി മാറിയിരിക്കുക ആണ്. 

2G അഴിമതി - ലീനമൊഴി അറസ്റ്റില്‍
റാങ്ക് കാറി ആണ്, പരീക്ഷക്ക്‌ വരാന്‍ സാശ്യത ഉള്ള ചോദ്യങ്ങള്‍  പറഞ്ഞു തരാം എന്ന് പറഞ്ഞു പറ്റിച്ചു അഴിമതി കാട്ടിയ ലീനമൊഴിയെ പോലീസ് അറെസ്റ്റ്‌ ചെയ്തു. നേരത്തെ ലീന മൊഴിയുടെ വിശ്വസ്തന്‍ കേന്ത്ര മന്തി  ആര്‍ (രാജു) രെഞ്ഞിത്ത് നേരത്തെ തന്നെ അറസ്റ്റില്‍ ആയിരുന്നു. ആ ചോദ്യങ്ങള്‍ ലീന അലെക്സില്‍ നിന്നും മനസിലാക്കി ബോയ്സ് ഹോസ്റ്റലില്‍ പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞ ദേവാസില്‍ നിന്നും പൊറോട്ട വാങ്ങി തിന്നു എന്നതാണ് രെഞ്ഞിത്ത് ചെയ്ത കുറ്റം. റെമിമോള്‍ ക്ലാസ്സില്‍ കൊണ്ടു വരുന്ന ചിപ്സ് പകുതിയും ലീന അലക്സ്‌ ഈ വകയില്‍ അടിച്ച് മാറ്റിയതായി റെമിമോള്‍ ചിപ്സ് വെയിട്ടെര്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പൂവന്‍ക്കോഴി അര്‍ഷാദ് അറിയിച്ചു.    

ചൈനയ്ക്കു രഹസ്യങ്ങള്‍ കൈമാറാന്‍ മുട്ടാസ് അമേരിക്കയില്‍ 
മുട്ടസിന്റെ അമേരിക്കന്‍ യാത്ര ചൈനയുടെ അമേരിക്കന്‍ രഹശ്യങ്ങള്‍ ചോര്‍ത്തി എടുക്കാന്‍ ഉള്ള തന്ത്രം ആണെന്ന് പ്രതിപക്ഷ നേതാവ് അമ്മിണി ആരോപിച്ചു. എസ് ഐ സതീഷ്‌ കുമാര്‍ തയ്പ്പിക്കാന്‍ തയ്യല്‍ കടയില്‍ കൊടുത്ത യുണിഫോം പാന്റ് അത് തയ്ക്കുന്ന രീതിയും അതിലെ തുന്നലുകളും അവിടെ പണിക്കു നിന്ന മുട്ടാസ് ചൈനയിലെ പോലീസ് ഡിപാര്‍ട്ട്‌മെന്റില്‍ അറിയിച്ചു അവിടെ ഇമ്പ്ലിമെന്റ് ചെയ്തതും, മുട്ടസിന്റെ അമേരിക്കന്‍ യാത്ര അവിടുത്തെ പാല രഹസ്യങ്ങളും സ്വന്തം നാടായ ചൈനയിലേക്ക് മാറ്റാന്‍ ആണെന്ന സംശയം ഇരട്ടിക്കുന്നു.  ചൈനീസ്‌ രീതിയില്‍ അടിവസ്ത്രങ്ങള്‍ ഇടാതെ അമേരിക്കന്‍ വിമാന താവളത്തില്‍ ഇറങ്ങിയ മുട്ടസിനെ പോലീസ് പൊക്കി എങ്കിലും തന്‍റെ കയ്യിലെ 'ലീലയുടെ ലീലകളും രേഖയുടെ രേഖകളും' എന്ന കൊച്ചു പുസ്തകം അമേരിക്കന്‍ പോലീസിനു വായിക്കാന്‍ കൊടുത്തു കളിപ്പിച്ചു പുറത്ത് കടന്നു.

അഭിപ്രായങ്ങളൊന്നുമില്ല: